ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്.
ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.
ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്.
ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.
ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?
വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!
ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.