നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.
നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണമെന്നേ തേടി വരും.
വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ നമുക്ക്
മുറുകെ കെട്ടിപ്പിടിക്കാൻ
കാലം അവസരം തരട്ടെ
നിങ്ങൾ മതങ്ങളിലേക്ക്
ചുരുങ്ങി മരിക്കുമ്പോൾ,
ഞങ്ങൾ മനുഷ്യരിലേക്ക്
പടർന്ന് അമരന്മാരാകും.
സമരസൂര്യൻ
അസ്തമച്ചോപ്പിൽ
അലിയുമ്പോൾ,
അയാൾ ഉയർത്തിയ
ആശയത്തിന് കീഴെ
നാമിനിയും പോരാട്ടം
തുടരും.